My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, December 3, 2008

ഒരു ചീന്തു കാലം



മടങ്ങിപ്പോയി ആ വാതില്‍ തുറന്നു

ഞാന്‍ നോക്കാറേയില്ല.

എല്ലാമവിടെ ഇപ്പോഴുമുണ്ടോ എന്ന്,

ദൈവവും, വിളക്കുകളും

സത്യസന്ധമായ് സ്നേഹമറിയിച്ചു മറഞ്ഞ

സാമ്പ്രാണികളും

ഭസ്മവും ചന്ദനവും

അവിടെ ഉണ്ടാകുമൊ?

എനിക്കറിയില്ല.


ഇനിയും ഞാന്‍ തിരക്കാറില്ല.,

കാലം കൊണ്ടുപോയ പോക്കില്‍

നെഞ്ചിനുള്ളില്‍ സ്നേഹമൂതിയ

പവിത്രമാം ശംഖു തകര്‍ന്നു പോയതും ഞാന്‍

നോക്കാറില്ല.


പൊളിച്ചെറിഞ്ഞ

സ്മാരകത്തിനു മീതെ പണിത

സത്രങ്ങള്‍

സ്ഫോടനത്തില്‍ വെന്തപ്പോള്‍

തീവ്രവാദ തൂണുകള്‍ക്കിടയില്‍,

കാലത്തിനുള്ളില്‍ ,

കാറ്റു വകഞ്ഞു നീക്കി

നോക്കയായിരുന്നു ഇവിടെ

ഞാനെവിടെയാനെന്ന്.

(Drawings by kala ; acrylic on paper)

Tuesday, December 2, 2008

ജനാലയ്ക്കലെ പാവക്കുട്ടി



ഈ പാവക്കുട്ടി എത്രനാളായി
ജനാലയ്ക്കല്‍ തന്നെ ഇരിപ്പാണെന്നൊ
സുന്ദര നിറങ്ങള്‍ ഏറെ സുതാര്യമായ ശരീരം
കുപ്പിച്ചില്ലിനാല്‍ നിര്‍മ്മിക്കപ്പെട്ടതുകൊണ്ട്
പുലരിയും സായന്തനവും
അവളില്‍ നിറഭേദങ്ങല്‍
എഴുതുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
ഉള്ളീലേക്കറങ്ങിയ സൂര്യരശ്മികള്‍
അവളുടെ ചോപ്പിലും
പച്ചയിലും അലിഞ്ഞുചേര്‍ന്ന മഞ്ഞയിലും
പറഞ്ഞു കൊണ്ടേയിരുന്നു.,
മരച്ചില്ലകളുടേ നിഴലിനപ്പുറത്തു
നിന്നും
വന്നും പോയും രാവും.

അതു കണ്ടിട്ടാകാം
സുതാര്യത സുതാര്യതയോടും
വെളിച്ചം വെളിച്ചത്തോടും
നിശബ്ധമാകും പോലെ
രശ്മികള്‍ക്കുള്ളിലലിഞ്ഞു
ഒന്നൊനിലേക്കു കൈമറിയുമൊരൂര്‍ജ്ജമായ്
ഒറ്റ തപസ്സിരിക്കാത്തതെന്തേ
എന്ന് ചുറ്റുമുള്ള സമയമെന്നോടു
എപ്പോഴും
ചോദിച്ചു കൊണ്ടേ ഇരിക്കുന്നത്.
(photo by kala.)