My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, March 29, 2008

നോവ്

എന്റെ മനസ്സിന്റെ താളം

നിന്നെ അറിയിച്ചിട്ടും

നിന്റെ ചിലങ്കയിലെ

ഒരു മണി പോലും അതേറ്റു

പാടിയില്ല.

കൈകളില്‍ ഒരു മുദ്ര പോലും

ഉദിച്ചില്ല,

നിദ്രയില്‍ ഏതോ അപസ്വരം കേട്ടപോല്‍

സ്നേഹം പുറംതിരിഞ്ഞു കിടന്നുറങ്ങി.


Tuesday, March 25, 2008

തടാകം

നെഞ്ചിനുളളില്‍ നിഴല്‍ വീഴ്ത്തി
സൂര്യ മോഹം മിഴിവിടര്‍ത്തി
ആമ്പലായ് നീ നില്‍ക്കെ
തണുത്തും വെയില്‍ചൂടറിഞ്ഞും
തീര്‍ത്ധമായ് ശയിപ്പൂ..
പാദങ്ങള്‍ മടീയിലേറ്റി
കഴുകിയും പൂജിച്ചും
തീവ്രനൊവിന്‍ ജലാശയം...

Friday, March 21, 2008

സ്പര്ശം





ചിലപ്പോള്‍ നൂറു ശലഭങ്ങള്‍
വര്‍ണ്ണ ചിറകുകള്‍ വിറപ്പിച്ച്
ഹൃദയത്തിന്റെ നനവിലിരിക്കുന്ന്നു
അവര്‍
എന്താണു ചെയുന്നത്?
പ്രണയത്തിലെന്റെ നെഞ്ച്
കനലായ് ജ്വലിച്ചടങ്ങുകയാണെന്നു
അവര്‍ അറിയുന്നില്ലെ?

ഒരുകണിക
ഉറവിടങ്ങളുടെ ഏറ്റവും നടൂവില്‍
എന്താന്ണു ചെയ്യുന്നതു?
അവിടവും നീയും തമ്മിലെന്താണു
ബന്ധം?

എല്ലാ സ്രോതസ്സുകളുടെയും
ആദിയില്‍
നിന്റെ കണ്ണുകള്‍ എന്തിനെയാണു
സ്പര്‍ശിക്കുന്നത് ?

ഇതാ നിര്‍ത്താതെ ദ്രുവങ്ങളില്‍
മഞ്ഞുരുകുന്നു
പ്രള്യത്തില്‍ തണുത്തുറഞ്ഞ
ജലത്തില്‍ ഇന്നു ഞാനെവിടെയാണ്?

ആഴിയില്‍ മല്‍ത്സ്യങ്ങള്‍
കണ്ണു മിഴിച്ചെന്നെ കടന്നുപോകുന്നു.
പച്ച പായലുകള്‍
മുഖമുരസ്സി വെള്ളത്തിലുലയുന്നു

ഈ അടിത്തട്ടിലിവയൊന്നും
എന്നെ തിരിച്ചറിയുന്നില്ല
കരയിലെവിടെയൊ
എന്നെയോറ്ത്താരും നിലവിളിക്കുന്നില്ല

എന്റെ പ്രണയം
മറിഞ്ഞ പായ്കപ്പലായ്
അസത്യം പറയാതെ
അഗാധതയീല്‍ നങ്കൂരമിട്ടു....
.......................................

രാക്കാറ്റു ചുരുണ്ട് ഉണങ്ങും ചൊടികളില്‍

കഥയില്ലായ്മ സ്രവിക്കയാണു ഞാന്‍

Thursday, March 20, 2008

ഒറ്റച്ചിറകുകള്‍

നീ പ്രണയിക്കയല്ല ചെയ്യുന്നതു
ഭക്ഷിക്കയാണു
ജീവനോടെ.

മുട്ടയിട്ടു വച്ച
പ്രണയങ്ങളെല്ലാം
പുഴുക്കളായി
മരം മുഴുക്കെ ജീവനോടെ
തിന്നു തീര്‍ക്കയാണ്.

പിന്നെ മൌന സമാധിയില്‍
ആലസ്യങ്ങള്‍ക്കു
ശേഷം
ചിറകുകള്‍ വിരിച്ചു
നൂറു നൂറു ശലഭങ്ങളായ്
ആകാശത്തേക്ക്...

നീ വികലമാക്കിയ വൃക്ഷം
ബാക്കി..

പിന്നെ
മുറിഞ്ഞു വീഴും ഒറ്റച്ചിറകുകള്‍
നിര നിരയായി
ഉറുമ്പുകള്‍ക്കൊരു മൌന യാത്ര..................

Wednesday, March 5, 2008

ജഡം


ഒരൊറ്റ മത്സ്യം കടല്‍ വിഴുങ്ങുന്നു

ഒരൊറ്റ നിശ്വാസം കര മറിച്ചിടുന്നു

ഒരൊറ്റ പ്രണയം നെടുകേ പിളരുന്നു

ഒരൊറ്റ മൌനമെന്‍ ജഡമെടുത്തിടുന്നു...................

Tuesday, March 4, 2008

തൊടുകുറി

സ്നേഹത്തിന്‍ ജ്വാലയില്‍
ഭസ്മമാക്കപ്പെട്ട എന്നെ നീ
തൊടകുറിയാക്കി
ധ്യാനിച്ചിരിക്കും എന്നു ഞാന്‍
കരുതി.

പക്ഷേ
പ്രണായാന്ത്യം ഞാനെന്നെ ത്യജിച്ച
ചാരം
നീ നിന്റെ തെങ്ങിനു വളമാക്കി.
ആത്മജ്ഞാനത്തിലെത്ര
ആഴത്തില്‍ നീ യെന്നു
തിരിച്ചറിഞ്ഞപ്പോള്‍
ഉയരെ ഈ തെങ്ങില്‍
ഞാനുണ്ടായിരുന്നു,
ഓലകളില്‍ നിന്നു ഇറ്റു വീഴും
വിഡ്ഡിനീര്‍ തുള്ളികളായി.

സ്നേഹമേ

സ്നേഹമേ നിശ്ശബ്ദമടങ്ങുക
വിരല്‍ മണ്ണില്‍ പൂഴ്ത്തിടും
പുഷ്പമായ് നില്‍ക്കുക
മിണ്ടാതൊരിക്കലും.
***

പകര്‍ച്ചപ്പനി

ഒരോകോശവും പനിക്കയായിരുന്നു
വേദനയില്‍ ചലിക്കാനാവാതെ
നോവിന്റെ ശ്വാസം പിടച്ചിലില്‍
ഒരു കാഴ്ച്ച തന്ന
പനി

ആദ്യമായും അവസാനമായും
പ്രണയം ശ്വസിച്ചെടുത്ത
വൈറസ്സുകളെ
നെഞ്ചിലേറ്റുമ്പോള്‍
അവനു കടുത്ത പനിയായിരുന്നു

ചുടലമായ വാക്കവള്‍ക്കു കൊടുത്തവന്‍
മുഖം തിരിക്കാതെ
വിട പറയവെ
പകര്‍ന്നു കിട്ടിയതാണ്.

അതിന്റെ ഓരോമുറിവും
വിഭ്രാന്തിയും,
വിയര്‍പ്പും തണുപ്പും
എല്ലാ അവധികളും എടുത്തു
മരണം വരെ
അവളാഘോഷിച്ചു..........

മഴ ശല്യം


ചിലപ്പോള്‍ മഴ വല്ലാത്ത ശല്യമാണ്


ഓരൊതുള്ളിയും മുറിഞ്ഞു വീഴുകയാണു


പ്രണയത്തിന്റെ ശിരസ്സറ്റു


ഒരു കോടി പ്രളയമായ്


ഒഴുകുകയാണ്..........

Saturday, March 1, 2008

ഇവര്‍

ഞാന്‍:
ദൈവീകം ആരോപിച്ച്
അലങ്കരിച്ചു നൃ‍ത്തമാടി
തലയിലേറ്റി
അവസാനം കടലിലെറിയപ്പെട്ട
വിഘ്നേശ്വരബിംബം.

അവന്‍:
സ്നേഹം പതിനാലു ഭാവം
പകര്‍ന്നവന്‍
പിന്നെ ചതുര്‍ത്ഥിയായ്
ഒരുമിച്ചൊരു
നിയമമില്ല
വാക്കില്ല എന്നോതി
ഓര്‍മ്മപോലും വേര്‍പെടുത്തി
ചക്രവാളത്തില്‍ മറഞ്ഞവന്‍
...............