പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്
നഗ്നരായ് ആത്മാക്കളായ് നോക്കും,
സ്പര്‍ശവും, ഗന്ധവുമില്ലാതെ
അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?
പ്രണയമേ നിനക്കു ശരീരമുരിഞ്ഞിട്ട്
നഗ്നരായ് ആത്മാക്കളായ് നോക്കും,
സ്പര്‍ശവും, ഗന്ധവുമില്ലാതെ
അറിവായ് അലിഞ്ഞാല്‍ പോരത്തതെന്ത്?
മരച്ചുവട്ടില്‍ ഇളം നിറത്തിലുള്ള
ദിവാസ്വപ്നങ്ങളില്‍ ഞാനുറക്കമായിരുന്നു.
നെഞ്ചില്‍ മുങ്ങിത്താഴുന്ന സ്നേഹവാക്കിന്റെ
ചിരി കേട്ടാണ് ഞാനുണര്‍ന്നത്.
മേഖങ്ങള്‍ക്കുമുയരെ പറക്കുന്ന അവന്റെ
ചുണ്ടില്‍നിന്നും കളഞ്ഞു പോയതാണതെന്നു
ഞാനൊ.,
എന്റെ നെഞ്ചിലാണതു വീണെതെന്നവനൊ
അറിഞ്ഞിരുന്നില്ല.
മുറിഞ്ഞാക്ഷരങ്ങളെ അവന്‍ തിരികെ
കൊത്തിവലിക്കെ
കൂടെ രുചിച്ചതെന്‍ ഹൃദയമെന്നൊ
ദാഹം തീര്‍ത്തതെന്‍ രക്തത്തിലെന്നൊ
അവന്‍ അറിഞ്ഞിരുന്നില്ല.
മേഘങ്ങള്‍ക്കുമുയരെ പറക്കുന്ന പക്ഷീ.,
ഇനി വരും വേനലൊക്കെ ഒഴിഞ്ഞൊരെന്‍
നെഞ്ചില്‍ പെയ്തിറങ്ങട്ടെ!
കാത്തിരിക്കുമെന്റെ മനസ്സില്‍
മഞ്ഞു പെയ്തു മരവിക്കട്ടെ!
പക്ഷെ മനസ്സു തലയിലും
സ്നേഹം ഹൃദയത്തിലുമല്ലല്ലൊ..
ഇല്ലെങ്കില്‍ അറുത്ത ധമനികളുടേ
ശൂന്യതയില്‍ ഒരു
സ്നേഹമിരുന്നിങ്ങനെ വിങ്ങുമൊ?
നിന്ന നില്പില്‍ കരച്ചില്‍ വരുന്നു
ചുറ്റും നോക്കി.
കരയിപ്പിക്കുന്ന ഒന്നിനേയും കണ്ടില്ല.
പിന്നെ പിറകോട്ടു വായിച്ചുനോക്കി.,
തൊട്ടുമുന്‍പു നടന്ന കാര്യങ്ങളെ ,
കണ്ട കാഴ്ച്ചകളെ,
പറഞ്ഞുപോയ വാക്കുകളെ,
ഓരോന്നും പൊളിച്ചു നോക്കി.
ഏതു വരിയാണു മതിമറന്നിരിക്കുമ്പോള്‍
കവിതയുടെ ലഹരികള്‍ക്കുള്ളില്‍
ദു:ഖമെഴുതി വച്ചിട്ടു പോയത്?
കിട്ടി അവസാനം
ഒറ്റവരിമാത്രം മതിയല്ലൊ..
‘ഒരിക്കല്‍
നെഞ്ചില്‍ നിന്നുമീ തൂലിക മാറ്റിടും,
അപ്പോള്‍
എഴുതപെട്ട എല്ലാ വാക്കുകളും താനേ മാഞ്ഞിടും’.
..........................
എതോ ഒരു ചൂലു എപ്പൊഴും വന്ന്
എന്റെ മനസ്സിന്റെ പുരപ്പുരം വൃത്തിയാക്കുന്നു.
അപ്പപ്പോള്‍ വീഴും ഓരൊ കെട്ട വാക്കും,
പൂക്കളേപ്പോലെ പാറി വന്നു
വീണിടുമ്പോള്‍ പുഴുക്കളാകുനവയെയും
എല്ല ഓവുകളുമടയ്ക്കാന്‍ വന്നെത്തുന്ന
വലിയ തേക്കിന്‍ ഇലകളേയും
അപ്പപ്പോള്‍ തൂത്തു മാറ്റുന്നു.
വെള്ളം കെട്ടിനില്‍ക്കതെ, പായല്‍ പിടക്കാതെ
വെയില്‍ ചൂടു കൊണ്ടു മനം
സുന്ദരമായ് പൊള്ളി കിടക്കുന്നു.
എങ്കിലും ഒരു ചൂലു തന്നെ വേണമല്ലൊ
എന്നും എന്റെ മനപ്പുറം തൂക്കാന്‍.