My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, January 23, 2009

പനിക്കൂട്ടുകള്‍ ...കവിതയല്ല..കഥയുമല്ല.. ചങ്ങാതിയാണു


പനി പിടിച്ചു. ദിവസങ്ങളായ് പുതപ്പിനുള്ളില്‍.
ഒറ്റയ്ക്കല്ലോ എന്നു തോന്നി പോയി.
വേദന.. പനിയുടെ ഭാഷ. കേള്‍ക്കതെ വയ്യ.
മുഖം ഒരു മേശ പോലെ.
അതിന്റെ പുറത്തു ക്യാബേജ്ജ് നിരത്തിയ പോലെ വേദനകള്‍.
അവ ഉരുണ്ടു കൂടി നിന്നു വിങ്ങി.
അതിന്റെ കാലുകള്‍ താടിയെല്ലുകളായ് നിന്നു കഴച്ചു.
ഒരോന്നും തീവ്രം തീവ്രം എന്നു കൂകി.

അപ്പോഴാണു ഏകാന്തത എന്നൊടു കിന്നരിച്ചത്.
ഇത്രമേല്‍ ഒറ്റ്യ്ക്കു എനിക്കെന്നെ എപ്പോള്‍ കിട്ടാന്‍.. എന്ന്..?
എത സ്നേഹപ്പൂക്കള്‍ ഓര്‍മ്മ്കളായ് ചുറ്റും നില്‍ക്കുന്നുവെന്ന്..
ഒക്കെ അത് എനിക്കു കാട്ടി തന്നു.

ഇതാ...
പിങ്കു നിറ്ത്തിലെ അപ്പൂ‍പ്പന്‍ താടികള്‍ കൂട്ടമായ് എനിക്കു തലയിണയാകുന്നു ..
കൈകള്‍ കൂപ്പി ചരിഞ്ഞു മുഖം ചേര്‍ത്തു കാറ്റിനെയും തൊട്ടു ഞാന്‍ കണ്ണടച്ചു .
ചുറ്റും ഓര്‍മ്മകളുടെ സ്നേഹം കൂട്ടു ചേര്‍ന്നു താങ്ങി.. ഞാന്‍ മയങ്ങി.

ഉറക്കത്തില്‍
ഓരൊ വേദനെയെയും ഞാന്‍ നോക്കി, വെറുതേ നോക്കി.
അവയുടെ നിറം. ചിലതു പച്ചനിറത്തില്‍ പതിയെ പൊന്തി പൊന്തി .,
ചിലത് നീലിച്ചവ കണ്ണുകളിലേകു കുഴിച്ചുകൊണ്ട്,
ചിലതു തലയ്ക്കുമേല്‍ ചവിട്ടി പിളര്‍ന്നിട്ടു
.. പിന്നെം വെറുതേ നോക്കി കിടന്നു..
ശ്രദ്ധിക്കും തോറും അവ എന്നേം ശ്രദ്ധിച്ചു തുടങ്ങി ..
പിന്നെ പിന്നെ പതിയെ അവ ചൂളാന്‍ തുടങ്ങി
മ്.,,മ്മ്..,
എന്നെ അവ സ്നേഹിച്ചു തുടങ്ങിയോ?
വേദനയുടെ ഓരോ ബിന്ദുവിനേയും കണ്ടു .
കണ്ടൂകൊണ്‍ണ്ടിരിക്കവെ അവ മായാന്‍ തുടങ്ങി
ഓ.. !
എന്തൊരു മായം!
ഒരോ വേദനയും പൂച്ചയെ പോലെ ശരീരത്തുരുമ്മുന്നു...
ആട്ടിന്‍ കുട്ടികളെപ്പോലെ എന്റെ മുഖം ചേര്‍ന്നു നില്‍ക്കുന്നു
മാഞ്ഞു മാഞ്ഞു പോയ് സ്നേഹമായ് മാറുന്നു.

ഈ പനിയുടെ ഏകാന്തതയില്‍ അപരിചിതരായിരുന്ന എന്നെയും
പിന്നെ എന്നോടൊത്തുള്ള
ഓരോ പോക്കുവരവുകളെയും കണ്ടു.
രക്താണുക്കളും രോഗാണുക്കളും പരസ്പ്പരം വിഴുങ്ങി. കട്ടിലില്‍ ഞാന്‍ തിളച്ചു തുടങ്ങി.
എന്റെമേല്‍ പല മത്സരങ്ങളും നടന്നു. പല ഫല പ്രഖ്യാപനങ്ങളും.,
നെഞ്ചിലൂടെ എത്ര ഓട്ടമത്സരങ്ങള്‍..
ആരു ജയിച്ചലും തോറ്റാലും പനിപിടിക്കുമ്പോള്‍ ഞാനൊരു മൈതാനമാണ്.
അതിലെ കാഴ്ച്ചക്കാര്‍ക്കൊപ്പം ഞാന്‍ വേദനകളെ എണ്ണി എണ്ണി
പ്രിയപെട്ട ചങ്ങാതിമാരാക്കുന്നു.

Saturday, January 3, 2009

യോഗം


തിരുനെറ്റിയില്‍ നിന്നും
മുകളിലേക്കാണു
ഊഞ്ഞാലിട്ടത്.
മഴക്കാറുകള്‍ കൊണ്ടു കെട്ടി
മഴവില്ലിനറ്റത്തു നിന്നും
മുകളിലേക്കും താഴേക്കും..

കാലുകളില്‍ നനഞ്ഞ കാറ്റേല്‍ക്കെ
ഊഞ്ഞാല്‍ പടിക്കു
ചിറകുകളുണ്ടെന്നറിഞ്ഞു

നീളത്തില്‍ മുന്നോട്ടും പിന്നോട്ടും
ഊയലാടികൊണ്ടു
ജീവിക്കാന്‍ തന്നെയാണിഷ്ടം എന്നു
തെറിച്ചു പോയ
ഒരേഒരു ചിലങ്കമണിയൂം
ഉയരത്തില്‍ വച്ചു
കൈവെള്ളകളില്‍
മുത്തമിട്ടെന്നോടു പറഞ്ഞു.

അപ്പോഴേക്കും..
കാലം ഭൂഗോളം
പാ‍തി കറക്കിയിരുന്നു
ആകാശത്തില്‍ ഉലാത്തുന്ന
പകലോനും പറവകളും
മടക്കയാത്രയില്‍
ചക്രവാള പടിയും
ഇറങ്ങി നടന്നു കഴിഞ്ഞിരുന്നു...