My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, January 19, 2010

പിതൃദര്‍ശനം

ഇലചാര്‍ത്തുകളെല്ലാം ചേര്‍ത്തു പിടിച്ചാ
കൂറ്റന്‍ ആല്‍മരം തപസിലായിരുന്നു
ഓരൊ ഇലകളും മരിച്ചു മരിച്ചു എന്നു മാത്രം മന്ത്രിച്ചു
എന്നിലേക്കു പിളര്‍ന്നു പിളര്‍ന്നു
പിതാവിന്റെ മരണം പോയി.

തായ് തടിക്കു ചുവട്ടില്‍ ഞാന്‍ പ്രാര്‍ത്ഥനയിലായിരുന്നു
ദൈവത്തെ തൊട്ടു തൊട്ടു
ഞാന്‍ നിശ്ചലയായിരുന്നു.
മുന്നിലേയ്ക്കു കൊണ്ടുവച്ചത്
വെള്ള പുതച്ച നിഴലിനെയായിരുന്നു.
ബോധാബോധങ്ങളെല്ലാം മറിച്ചു നോക്കി
ഭൂമിയിലും നക്ഷത്രങ്ങളിലും ശൂന്യതകളിലും
പിന്നാലെ ഓടി...,

തളര്‍ന്നപ്പോള്‍..
വെയിലെല്ലാം ആകാശത്തേയ്ക്കും
ദര്‍ശനങ്ങള്‍ മണ്ണിലേയ്ക്കും
മടങ്ങിയപ്പോള്‍..,
ആ മെലിഞ്ഞ കാലടി ശബ്ധം..
മനസ്സില്‍..
മഴക്കാടിന്റെ നനവാര്‍ന്നൊരു വഴി ..
അവിടെ
ചെറുതായി പുഞ്ചിരിച്ചു
അഛനിറങ്ങി നടക്കുന്നു..!
ആ ചെറുവിരല്‍തുമ്പില്‍ ഞാനുണ്ടാവുമൊ?

2 comments:

ഷിനോജേക്കബ് കൂറ്റനാട് said...

നല്ലായിട്ടുണ്ട്

Anonymous said...
This comment has been removed by a blog administrator.