- കല|kala
- മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..
Saturday, July 2, 2016
Saturday, February 13, 2016
സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു
സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നു
പകലിന്റെ വക്കിൽ നിന്ന്
എല്ലാ വെളിച്ചവും
തൊണ്ടയിൽ കുടുങ്ങി
ഓരോ നിഴലും മരിക്കുന്നു .
ഈ നിശബ്ധത പറയുവാൻ
ഒരു ഇരുട്ട് മാത്രമേ ഉള്ളു
രാത്രി ..രാത്രി മാത്രം
പകലിന്റെ വക്കിൽ നിന്ന്
എല്ലാ വെളിച്ചവും
തൊണ്ടയിൽ കുടുങ്ങി
ഓരോ നിഴലും മരിക്കുന്നു .
ഈ നിശബ്ധത പറയുവാൻ
ഒരു ഇരുട്ട് മാത്രമേ ഉള്ളു
രാത്രി ..രാത്രി മാത്രം
പ്രപഞ്ചം നടക്കുകയാണ്
ചിലപ്പോൾ ശ്വാസകോശങ്ങളിലൂടെ
കലാപരമായി
നഷ്ടപ്രണയ രക്തമൊഴുക്കിയും ,
ചിലപ്പോൾ പതിയെ നോവിൻ പുഴ
സ്വപ്നങ്ങളിൽ നിന്ന്
ആത്മാവിലേക്കൊഴുക്കിയും ,
ചിലപ്പോൾ വേദനിപ്പിച്ചും
ചിലപ്പോൾ ചിരിപ്പിച്ചും
പ്രപഞ്ചം നടക്കയാണ് ..
ചിലപ്പോൾ ശ്വാസകോശങ്ങളിലൂടെ
കലാപരമായി
നഷ്ടപ്രണയ രക്തമൊഴുക്കിയും ,
ചിലപ്പോൾ പതിയെ നോവിൻ പുഴ
സ്വപ്നങ്ങളിൽ നിന്ന്
ആത്മാവിലേക്കൊഴുക്കിയും ,
ചിലപ്പോൾ വേദനിപ്പിച്ചും
ചിലപ്പോൾ ചിരിപ്പിച്ചും
പ്രപഞ്ചം നടക്കയാണ് ..
അപ്പോഴും
സൂര്യൻ അസ്തമിക്കുന്നു
മനസ്സിൻ പടിഞ്ഞാറ്
അദൃശ്യമാം ബോധവുമായ്
അറിയാത്ത സത്യം തേടുമൊരു
തീവ്രരാഗമായി
സൂര്യൻ അസ്തമിക്കുന്നു
മനസ്സിൻ പടിഞ്ഞാറ്
അദൃശ്യമാം ബോധവുമായ്
അറിയാത്ത സത്യം തേടുമൊരു
തീവ്രരാഗമായി
(നിനച്ചിരിക്കാതെ മായുമൊരൊ പ്രതിഭയ്ക്കും സമർപ്പണം )
സ്നേഹിത
പ്രിയനേ ..,
ഒരു വലിയ കാറ്റിലെ
കരിയില പോലെ
സ്വയമറിയാതെ പോകെയാണ്
നിലത്തു വീഴ്ത്തിയും ആഞ്ഞടിച്ചും നീ.
കാലവെയിൽ മഴകൾ കൊണ്ട് നനയുമ്പോഴും
മുടിയുലച്ചു ചുഴറ്റി കറങ്ങി ദ്രവിക്കുമ്പോഴും
ഈ കാറ്റാണ് നീ
കാറ്റ് മായുമ്പൊൾ
ചലനം നിലക്കുമൊരു
ഒറ്റ കരിയില ..ഞാൻ
കരിയില പോലെ
സ്വയമറിയാതെ പോകെയാണ്
നിലത്തു വീഴ്ത്തിയും ആഞ്ഞടിച്ചും നീ.
കാലവെയിൽ മഴകൾ കൊണ്ട് നനയുമ്പോഴും
മുടിയുലച്ചു ചുഴറ്റി കറങ്ങി ദ്രവിക്കുമ്പോഴും
ഈ കാറ്റാണ് നീ
കാറ്റ് മായുമ്പൊൾ
ചലനം നിലക്കുമൊരു
ഒറ്റ കരിയില ..ഞാൻ
ഇലഞരമ്പുകൾക്കില്ല
പ്രണയമെന്നാലും
കാമാർത്ത പച്ച നിറമെന്ന ലഹരിയും ..
എന്നാലും ഉണ്ടിളം കാറ്റിനാൽ
താനേ ചലിക്കുമീ നോവിന്റെ കൂട്ടായ്
ആർദ്ദമായി എന്നും നിന്റെ ഈ സ്നേഹം ..
പ്രണയമെന്നാലും
കാമാർത്ത പച്ച നിറമെന്ന ലഹരിയും ..
എന്നാലും ഉണ്ടിളം കാറ്റിനാൽ
താനേ ചലിക്കുമീ നോവിന്റെ കൂട്ടായ്
ആർദ്ദമായി എന്നും നിന്റെ ഈ സ്നേഹം ..
കാലമുറയും മണ്ണിനുള്ളിൽ
ഒരുനാൾ നാം
അർത്ഥമഴിഞ്ഞു നേർ രേഘയാം അക്ഷരങ്ങളിൽ നിന്ന്
ഒരുനാൾ നാം
അർത്ഥമഴിഞ്ഞു നേർ രേഘയാം അക്ഷരങ്ങളിൽ നിന്ന്
മങ്ങി മാഞ്ഞു ബിന്ദുവായ് ശൂന്യമായ് മായുമെന്നു
ഈ ഗൽഗദമൊരു ഉറപ്പായ് തേങ്ങുമ്പോൾ ..
അറിയുക സ്നേഹം ത്യാഗമെന്നും നീ.
ഈ ഗൽഗദമൊരു ഉറപ്പായ് തേങ്ങുമ്പോൾ ..
അറിയുക സ്നേഹം ത്യാഗമെന്നും നീ.
കല
Friday, February 21, 2014
Monday, March 18, 2013
എല്ലാം ഇതളുകളാണ്, കൊഴിഞ്ഞു പോകുന്നവ.
1.നിശ്ചലം
മുകളിലേക്ക് മാത്രമെന്നു ശാഖകളും
താഴേയ്ക്കെന്ന് എല്ലാവേരുകളും
നടുവില്‍ എവിടെ ഞാനെന്നോരോ
വൃക്ഷമാനസവും
2.നേരവും നീയും..
എല്ലാം ഇതളുകളാണ്, കൊഴിഞ്ഞു പോകുന്നവ.
3.ബുദ്ധന്
കണ്ണടച്ചകത്തേയ്ക്കുള്ള യാത്രയ്ക്ക്
ആഴമേറെയെന്നു ചുണ്ടിലെ പുഞ്ചിരി.
4.മറവി
എന്നും പോകേണ്ടിയിരുന്നത്
മുകളിലേയ്ക്ക് മാത്രമായിരുന്നു
നേരെ മുകളിലേയ്ക്ക്..
പക്ഷേ വഴികളെല്ലം
വശങ്ങളിലേയ്ക്കു മാത്രം.
പടര്‍ന്നു പന്തലിച്ചവ
തിരികെ കോര്‍ത്തു നിന്നേടത്തു
തന്നെ
കൊഞ്ഞനം കുത്തുന്നു.
മുകളിലേക്കൊരു നടപ്പാത
എന്നും മറക്കപ്പെടുന്നു.
Wednesday, April 4, 2012
അധിപതി
പൂവുകള്‍ എല്ലാം അതീവസുന്ദരികളും
മനമയക്കുന്നവരും
വഴിയാത്രക്കരുടെ ശ്രദ്ധ
... തിരിക്കുന്നവരും ആണ്
എന്ന് പരാതി.
കായ് കനികള്‍, തണല്‍, തടി
എന്നിവ ആവശ്യമുള്ളതിനാല്‍
വേരോടെ വെട്ടി നശിപ്പിക്കണ്ടാ
എന്നു നാട്ടു കൂട്ടം
പകരം,
എല്ലാപ്പൂക്കള്‍ക്കും ഉടയാട
നിര്‍ബന്ധമാക്കി
വണ്ടുകള്‍ക്കുള്ള വഴികളില്‍
കറുത്ത നിറം പൂശാനും
പൂമ്പൊടിയുള്ള ഭാഗങ്ങള്‍
അടയ്ക്കുവാനും വിധിയായി
അങ്ങിനെ
ശലഭങ്ങള്‍ ചിറകുകള്‍ ഉപേക്ഷിച്ച
പുഴുക്കളും
വണ്ടുകള്‍ ഇഴജന്തുക്കളുമായി
പൂവുകളെ
ഇരുണ്ട നിലവറകളില്‍ പ്രാപിക്കുവാന്‍
തീരുമാനിച്ചു.
പിന്നീട് വസ്ത്രങ്ങളുടെ
ഭാരം കൊണ്ട് കാലം ചെയ്ത
പൂക്കളുടെ കാലുകള്‍
മണ്ണില്‍ തൊട്ടപ്പോള്‍
ഇലജീവിതങ്ങള്‍ പാതിരികളായി
ആകാശത്തെയ്ക്കു കൂര്‍ത്ത് നിന്നു
പ്രാര്‍ത്ഥിച്ചു
വണ്ടുകള്‍ക്കുള്ള വഴികളില്‍
കറുത്ത നിറം പൂശാനും
പൂമ്പൊടിയുള്ള ഭാഗങ്ങള്‍
അടയ്ക്കുവാനും വിധിയായി
അങ്ങിനെ
ശലഭങ്ങള്‍ ചിറകുകള്‍ ഉപേക്ഷിച്ച
പുഴുക്കളും
വണ്ടുകള്‍ ഇഴജന്തുക്കളുമായി
പൂവുകളെ
ഇരുണ്ട നിലവറകളില്‍ പ്രാപിക്കുവാന്‍
തീരുമാനിച്ചു.
പിന്നീട് വസ്ത്രങ്ങളുടെ
ഭാരം കൊണ്ട് കാലം ചെയ്ത
പൂക്കളുടെ കാലുകള്‍
മണ്ണില്‍ തൊട്ടപ്പോള്‍
ഇലജീവിതങ്ങള്‍ പാതിരികളായി
ആകാശത്തെയ്ക്കു കൂര്‍ത്ത് നിന്നു
പ്രാര്‍ത്ഥിച്ചു
Friday, January 20, 2012
Saturday, September 24, 2011
Trees in love
We are now two trees
too dear
We breath the lake side mist
Our branches growing green
Our roots wet in depth
while the
withered barks disclosed us
as dark and hard vacuumed pain
We are trees inside and outside
We are leaves in and out
We are flowers and fragrance
incessantly embracing
But
We can't utter a word again
We can't see any more again
We can't share even a sigh
We are just deaf and dumb trees
Our silence and we
sediment that
we are just trees in love
we are two huge banyan trees..
too dear
We breath the lake side mist
Our branches growing green
Our roots wet in depth
while the
withered barks disclosed us
as dark and hard vacuumed pain
We are trees inside and outside
We are leaves in and out
We are flowers and fragrance
incessantly embracing
But
We can't utter a word again
We can't see any more again
We can't share even a sigh
We are just deaf and dumb trees
Our silence and we
sediment that
we are just trees in love
we are two huge banyan trees..
Friday, August 26, 2011
ദർശനങ്ങൾ
(പ്രണയത്തിൽ..)
മേഘങ്ങളിൽ നിന്നും പെറുക്കിയെടുത്ത
അക്ഷരങ്ങൾ നിനക്കു തരാം
ആത്മാവോളം ശുദ്ധമായൊരു വാക്ക്
അത് നിന്നോട് പറയും.,
(ആദർശത്താൽ..).
ആകാശത്തു വച്ച്
നീ അതെന്റെ വാൾമുനയിൽ
പതിക്കേണം
നേരിന്റെ ദേവതകളായ്
നമുക്കു യുദ്ധം തുടങ്ങാം
അതാണു നാം തുടരേണ്ട
ജീവ നൃത്തം
(ദയ..)
മഴയാർത്തു പെയ്തു പെറ്റു കുഞ്ഞുങ്ങൾ
മഴ കുമിളകൊണ്ടോടുന്ന മൺചാലുകൾ
മറയില്ലാതെ ഹൃദയം കൊണ്ട്
പടവെട്ടുന്നാരോ വാനത്ത്
എന്നു മിന്നൽ
ശിൽക്കാരം പറയെട്ടെ..
(വേദന..)
ഭൂമിക്കുള്ളറകളിൽ ഒളിച്ചുറങ്ങിപോയ
കൂട്ടുരെ ഉണർത്താൻ
ഓരോരോ രക്തതുള്ളിയായ് നമുക്കു
വാർന്നു തീരാം ..
അല്ലായ്കിൽ നമുക്ക് ഒരു
ചുവട് കൊണ്ടീ നൃത്തം മതിയാക്കി
മടങ്ങാം..
ഈ വിരഹം മറക്കാം..
മേഘങ്ങളിൽ നിന്നും പെറുക്കിയെടുത്ത
അക്ഷരങ്ങൾ നിനക്കു തരാം
ആത്മാവോളം ശുദ്ധമായൊരു വാക്ക്
അത് നിന്നോട് പറയും.,
(ആദർശത്താൽ..).
ആകാശത്തു വച്ച്
നീ അതെന്റെ വാൾമുനയിൽ
പതിക്കേണം
നേരിന്റെ ദേവതകളായ്
നമുക്കു യുദ്ധം തുടങ്ങാം
അതാണു നാം തുടരേണ്ട
ജീവ നൃത്തം
(ദയ..)
മഴയാർത്തു പെയ്തു പെറ്റു കുഞ്ഞുങ്ങൾ
മഴ കുമിളകൊണ്ടോടുന്ന മൺചാലുകൾ
മറയില്ലാതെ ഹൃദയം കൊണ്ട്
പടവെട്ടുന്നാരോ വാനത്ത്
എന്നു മിന്നൽ
ശിൽക്കാരം പറയെട്ടെ..
(വേദന..)
ഭൂമിക്കുള്ളറകളിൽ ഒളിച്ചുറങ്ങിപോയ
കൂട്ടുരെ ഉണർത്താൻ
ഓരോരോ രക്തതുള്ളിയായ് നമുക്കു
വാർന്നു തീരാം ..
അല്ലായ്കിൽ നമുക്ക് ഒരു
ചുവട് കൊണ്ടീ നൃത്തം മതിയാക്കി
മടങ്ങാം..
ഈ വിരഹം മറക്കാം..
Friday, June 17, 2011
ദന്ത വ്യാധികളും, ഡോക്ടർമാരും, ശമ്പളവും, ചില സത്യങ്ങളും..
കേരളാ ഗവ: മെന്റ് സർവീസിൽ കാലാകാലങ്ങളായി ഒരേ സ്കെയിലിൽ ശമ്പളം വാങ്ങി കൊണ്ടിരുന്നവരും, ഒരേ കാലയളവിലെ പഠനവും ഹൌസ് സർജൻസിയും കഴിഞ്ഞവരും, ഒരേമണിക്കൂറുകൾ തന്നെ ജോലി ചെയ്തിരുന്നവരും ആയ സർക്കാർ അല്ലോപ്പതി ഡോക്ടർമാരിൽ, ദന്തവിഭാഗം ഡോക്ടർമാരുടെ ശമ്പളം മാത്രം കുറച്ചതായി ഗവ്: മെന്റ് പ്രഖ്യാപിചിട്ട് മാസങ്ങളായി.
കേന്ദ്ര ഗവ: സർവീസിലോ, ഇഷുറൻസ് മെഡിക്കൽ സർവീസിലൊ, കേരളത്തിലേ തന്നെ മെഡിക്കൽ കോളെജുകളിലോഇ ഇത്തരം ഒരു വേർതിരിവ് ഇല്ലാത്തപ്പോളാണ് കേരള സർക്കാർ മാത്രം നടത്തുന്ന ഈ വേർതിരിവ്.
ഒരേ ശാസ്ത്രീയ സമ്പൃദായത്തിൽ (അല്ലോപ്പതി) മനുഷ്യ ശരീരത്തിന്റെ കണ്ണുകളിലും ചെവികളിലും മറ്റുഭാഗങ്ങളിലും ചികിത്സിക്കുന്നവരും, താടിയെല്ലുകൾ, വായ്, നാവ് അതിനോട് അനുബന്ധഭാഗങ്ങളിലും ചികിത്സിക്കുന്നവരും തമ്മിൽ എന്തടിസ്ഥാനത്തിൽ ആണു ഇപ്പോൾ ഈ വേർതിരുവ്?
MBBS കാരെ പോലെ തന്നെ എല്ലാ വിഭാഗചികിത്സയും പഠിക്കുകയും, ( ഗർഭ്ഭ
ചികിത്സയുമൊഴികെ) പരീക്ഷ എഴുതി യോഗ്യത നേടുകയുംചെയ്ത ശേഷമാണ് മനുഷ്യശരീരത്തിൽ ചികിത്സ നടത്തുവാൻ നിയമം BDS കാരെയും അനുവദിക്കുന്നത്. ആ അറിവാണ് ഈ കാലഘട്ടത്തിൽ ബുദ്ധിമുട്ടുകൾ വിരളമാക്കി, സുഗമമായി കൂടുതൽ വായ് രോഗ ചികിൽത്സകളും വിജയകരമാക്കി നിലനിർത്തുന്നത്. ഒരോ ഹാനികരമായ മാറ്റവും തിരിച്ചറിഞ്ഞു ശരിയായ രീതിയിൽ ചികിൽത്സിക്കുന്നത് കൊണ്ടാണ് അറിവില്ലാത്ത ചിലർക്കെങ്കിലും ഇതു നിസ്സാരവും കുട്ടികളിയുമായി തോന്നുന്നത്. ജീവന്റെ റിസ്ക് ഈ എല്ലാ കേസുകളിലും ഒരുപോലെ തന്നെ ആണ്.
പെട്ടന്നു ജീവഹാനി വരാവുന്ന അലർജിയോ, മറ്റു പല അപകടാവസ്ഥകളൊ ശരീരത്തിൽ ചികിൽത്സാ സമയത്ത് എപ്പോ വേണമെങ്കിലും ഉണ്ടാകാം. പ്രതേകിച്ചും ശരീരത്തിൽ മുറിവു ചികിത്സയുടെ ഭാഗമായി സൃഷ്ടിക്കപെടുമ്പോൾ.
മെഡിക്കലി കോമ്പ്രമൈസ്ട് ആയ രോഗികളെ മെഡിസിൻ അറിയാതെ ആണോ ചികിത്സിക്കുന്നത്? എണ്ടോക്രയിൻ രോഗങ്ങളായ തൈറോയിട് പ്രമേഹം, ഹൃദ്രോഗങ്ങൾ, കിട്നി ലിവർ രോഗങ്ങൾ, ചുഴലി രോഗങ്ങൾ, പല മരുന്നുകളുടെ ചികിത്സയിൽ ഇരിക്കുന്നവർ, ക്യാൻസർ രോഗികൾ, റേഡിയേഷൻ കഴിഞ്ഞവർ,അമിത രക്തസ്രാവം ഉണ്ടാക്കുന്ന രോഗങ്ങൾ ഉള്ളവർ, അങ്ങിനെ എത്രയോ അപകടം ഉള്ള അവസ്ഥകളിൽ പെട്ടവർ., ഇവർക്കൊക്കെ ദന്ത ചികിത്സ വേണ്ടി വരുന്നില്ലെ?
ആക്സിടെൻസ്, ക്യഷ്വാലിറ്റി, എല്ലു പൊട്ടലുകൾ എന്നിവ കൈകാര്യം ചെയ്യുന്നില്ലേ ?
താടിയെല്ലിലെ, കവിളുകളിലെ, നാവിലെ, രോഗങ്ങളും സർജറിയും ആരാണ് കൈകാര്യം ചെയ്യുന്നത്? പെട്ടന്നു ഇതൊക്കെ രണ്ടാംതരമായ് മാറിയത് എങ്ങിനെ?
നമ്മുടെ ആരോഗ്യ മേഖലയിൽ ദന്തവിഭാഗം അപ്രധാനമായതിന്റെ കാരണങ്ങൾ പലതാണ്:
( ആർക്കും പല്ല് പുല്ലായതിനാലല്ല. ആഹാരം കഴിചില്ലേലും സൌന്ദര്യത്തിനു ശ്രദ്ധ കൊടുക്കുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം. പല്ലിൽ പണിയുമ്പോൾ ഡോക്ടറുടെ തെറ്റ് കൊണ്ട് അറിയാതെ രോഗിയുടെ പല്ലിനു നഷ്ടം പറ്റിയാൽ അപ്പോൾ അറിയാം രോഗിയുടെ നിലപാട്. പകരം പല്ലൊന്നേലും എടുക്കും എന്ന നിലയിൽ അയാളുടെ ഭാവം മാറും!)
1. ജനറൽ ഡോക്ടർമാരുടെ ഭരണത്തിൻ കീഴിൽ ഒരു വിഭാഗമായി പ്രവർത്തിക്കുന്ന ദന്ത ടോക്ടർമാർക്ക് മിക്കവാറും അവഗണന തന്നെ ആണ്. സ്പെഷ്യാലിറ്റി കേഡർ സംവിധാനം വന്നപ്പോൾ ഭരണതല്പരരായ സുപ്രണ്ടുകൾ ഉള്ള ആശുപത്രികളിൽ ചിലയിടത്തുമാത്രം ആശാവഹമായ മാറ്റം കണ്ടു.
2. ഈ അവഗണനയ്കെതിരെ ആരോടു പറയാൻ ?.ജില്ലാ ഭാരവാഹികളും അവർ ( MBBS) തന്നെ.സംസ്ഥാനഭാരവാഹി ദന്തവിഭാഗം ഡെപ്യൂട്ടി പോസ്റ്റിൽ പറഞ്ഞാൽ ഈ പുതിയ താഴ്ന്ന നിലവാരം കൂടി പ്രഖ്യാപിച്ച സ്ഥിതിക്ക് അവർ പറയുന്നത് മറ്റു വിഭാഗക്കർ ആരു കേൾക്കാൻ?
3. ഈ അവഗണയിലും അത്യാവശ്യ യന്ത്രസംവിധാനങ്ങളുടെ അഭാവത്തിലും മടുത്ത ചില ദന്ത ഡോക്ടർമാർ തന്നെ ജോലിയിൽ കാണിക്കുന്ന അനാസ്ഥ:
ഇവർ ഗവ: ആശുപതികളിൾ വെറും പല്ലെടുപ്പു മാത്രം നടത്തി പ്രവർത്തിക്കുമ്പോൾ മുൻപു പറഞ്ഞപോലെ നേരിട്ടു സമയാം വണ്ണം ശ്രദ്ധിക്കാൻ ആളില്ല. ദന്ത വിഭാഗങ്ങൾ ഗവ: സെക്ടറിൽ പ്രവർത്തിച്ചു അര നൂറ്റണ്ട് കഴിഞ്ഞിട്ടും എന്തു കൊണ്ടു നൂതന ചികിൽത്സാ സൌകര്യങ്ങൾ ഇന്നും ജനങ്ങളിൽ എത്തി ചേരുന്നില്ല?
4.മറ്റൊരു പ്രധാന അപാകത സർവീസ് ക്വാട്ട എന്ന ഭാഗ്യക്കുറി ആണ്.:
സർവീസിൽ ഇരിക്കുന്ന ഡോക്ടിമാർക്കു പിജിക്ക് മാറ്റി വച്ചിട്ടുള്ള സീറ്റ് ആണ് ഇത്. ശമ്പളത്തോടുകൂടി പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ശേഷം എത്ര ദന്ത ഡോക്ടർമാർ ഈ ചികിത്സാ
പാവപെട്ട രോഗികൾക്കു ഗവ: ആശുപത്രി മുഖേന നടത്തുന്നു?. വളരെ ചുരുക്കം മാത്രം .ഒറ്റ കേസ് പോലും ചികിത്സിക്കതെ എത്ര ദന്തഡോക്ടർമാർ റിട്ടയർ ചെയ്തിരിക്കുന്നു? ഉദാ: ഫിക്സെട് അപ്ലയൻസ് ( മുത്തു മുത്തു കമ്പി) ഇതു സ്പെഷ്യലൈസ് ചെയ്തിട്ട് എത്ര ദന്തിസ്റ്റ് ഗവ: ആശുപത്രികളിൽ ഈ ചികിത്സ ചെയ്തു കൊടുത്തിട്ടുണ്ട് ? വിരലിലെണ്ണാവുന്നവർ ഒഴികെ മിക്കവരും ഈ ഗുണം ജനത്തിനു കൊടുക്കുന്നില്ല. റൂട് കനാൽ ചികിത്സ. സ്ഥിരമായി ഉറപ്പിക്കുന്ന വയ്പ്പുപല്ല് ,പലവിധ ഫില്ലിങ്ങ് ചികിത്സകൾ ഇങ്ങനെ പോകുന്നു പി ജി പഠനം. ജനത്തിനു പക്ഷേ....?
ഈ ന്യൂനതകളിൽ പോലും ആത്മാർത്ഥ്മായി ജോലി ചെയ്യുന്ന കുറെയേറെ പേർ ഇവിടെ ഉണ്ട്. ഇനിയെങ്കിലും അധികൃതർ ഒരു നല്ല മാറ്റത്തിനു തുടക്കമിട്ടെങ്കിൽ. വരും തൽമുറയ്ക്കു പുരോഗമനമാണു നാം നൽകേണ്ടതു അല്ലാതെ അധ:പതനമല്ല..!
സംഘടനകൾക്ക് ആവശ്യം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും! അതു അവരുടെ അവകാശം. അത് ന്യായമായ രീതിയിൽ ചെയ്യേണ്ടത് ഗവ:ന്മെന്റിന്റെ ജോലി. അതേ സമയം സംഘടാനാംഗങ്ങൾ ജോലിയിൽ കാട്ടുന്ന ആത്മാർത്ഥത ഇത്തിരിയെങ്കിലും വിലയിരുത്തുന്നത് നല്ലത് എല്ലാ സർക്കാർജീവനക്കാരും!
Thursday, May 5, 2011
1.മഴപ്പാടുകൾ
ഇറ്റിറ്റുവീഴണം
പതിയേണം സത്യം മാത്രം
ചുംബിച്ചതിന്റെ
അടയാളമാകണം
2.അഗ്നിസാക്ഷികൾ
ചുണ്ടത്തിരിപ്പുണ്ടായിരുന്നു ഒരു ചുംബനം
ഇറ്റിറ്റുവീഴണം
പതിയേണം സത്യം മാത്രം
ചുംബിച്ചതിന്റെ
അടയാളമാകണം
2.അഗ്നിസാക്ഷികൾ
ചുണ്ടത്തിരിപ്പുണ്ടായിരുന്നു ഒരു ചുംബനം
പ്രണയമായിരുന്നില്ല കാമവും
കുട്ടികള്‍ പന്തടിച്ചു കളിച്ചു മറഞ്ഞ ,
തിരക്കേറിയോര് കാണാത പോയ,
ഒരു ചുംബനമുണ്ടായിരുന്നു ചുണ്ടത്ത്
സങ്കട കടലും സ്നേഹാകാശവും
വെള്ളപുതച്ചോരി ദേഹത്തിനുള്ളില്
ഉണ്ടിപ്പോഴും
ചുടുകാട് എത്തീട്ടും
ചുണ്ടത്തൊരു സ്നേഹം
കാത്തുവച്ചിട്ട്....
ചുണ്ടത്തൊരു സ്നേഹം
കാത്തുവച്ചിട്ട്....
3.കടപ്പെൻസിലുകൾ
അറിയേണം
ധാരമുറിയാതെ പെയ്ത
മഴനൂലുകൊണ്ടു
നാം മേഘത്തെ
തൊട്ടതു ,
സായന്തനത്തിന്റെ സ്വർണ്ണനൂലി
നറ്റത്താൽ സൂര്യനെ സ്പർശിച്ചതും ,
കാണാതപോയ കടപ്പെൻസിലിനറ്റത്തു
മൃതികൾക്കുമപ്പുറം
കൈമുറുക്കെപിടിച്ച്
എഴുത്തിനിരുത്തിയൊരോർമ്മയുമായ്
കാത്തിരിപ്പുണ്ടാവാം അച്ചനെനും
വേർപിരിയും ഓരോരുത്തരും
എല്ലാ അക്ഷരങ്ങളും
വളവുകളും നിവർത്തി
അപരിചിത നേർരേഖകളായ്
കടലിലേക്കു നടക്കുമെന്നും
മഴപ്പാടുകൾ ഒരായിരം
സ്നേഹ മുറിവിൻ
ചുവടുകളായ് നെഞ്ചിൽ
പെയ്തുകോണ്ടേയിരിക്കുമെന്ന
സത്യവും.
അറിയേണം
ധാരമുറിയാതെ പെയ്ത
മഴനൂലുകൊണ്ടു
നാം മേഘത്തെ
തൊട്ടതു ,
സായന്തനത്തിന്റെ സ്വർണ്ണനൂലി
നറ്റത്താൽ സൂര്യനെ സ്പർശിച്ചതും ,
കാണാതപോയ കടപ്പെൻസിലിനറ്റത്തു
മൃതികൾക്കുമപ്പുറം
കൈമുറുക്കെപിടിച്ച്
എഴുത്തിനിരുത്തിയൊരോർമ്മയുമായ്
കാത്തിരിപ്പുണ്ടാവാം അച്ചനെനും
വേർപിരിയും ഓരോരുത്തരും
എല്ലാ അക്ഷരങ്ങളും
വളവുകളും നിവർത്തി
അപരിചിത നേർരേഖകളായ്
കടലിലേക്കു നടക്കുമെന്നും
മഴപ്പാടുകൾ ഒരായിരം
സ്നേഹ മുറിവിൻ
ചുവടുകളായ് നെഞ്ചിൽ
പെയ്തുകോണ്ടേയിരിക്കുമെന്ന
സത്യവും.
Subscribe to:
Posts (Atom)


