My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, April 25, 2008

നീതിസാരം


കടല്‍ കരയിലെക്ക് എറിഞ്ഞ
വാക്കുകള്‍ക്ക്
ഭംഗിയില്ല,
അലര്‍ച്ചയും
കടുത്ത ഉപ്പും മാത്രം.
ആഴങ്ങളില്‍ അക്ഷരങ്ങള്‍
ചേര്‍ന്നു നിന്നു വിളിച്ചതു
പുറം ലോകത്തിന്‍ ഇഷ്ടം നോക്കിയല്ല,

ഭൂമിപിളര്‍ന്നതു ഉഗ്രമായി
ആക്രോശീച്ചല്ലെന്നും,
ഗ്രഹങ്ങള്‍ ഓരോന്നും
കനല്‍ വിഴുങ്ങീയിട്ടില്ലെന്നും
വിശ്വസിക്ക. !

സുനാമി തിരകള്‍ക്കു
കൊടുമുടി ഉയരത്തില്‍
ഭ്രാന്തഭംഗിയും,
പിറകില്‍ ക്ഷണമാശ്ചര്യ
മരണ ഭീതിയും നില്‍ക്കെ..,
അപ്പുറം
നന്മ ശബ്ധിച്ചത്
നീതി പീടംങ്ങക്ക്
നിലവിളികളെ
മരിക്കും വരെ കഴുത്തു
ഞെരിച്ചു കൊല്ലുവാനല്ല.

രാവുറന്ങ്ങുന്ന മറുപാതിയില്‍
പകലുറങ്ങാതിരുന്നതും
വഴിമുടക്കുന്നവനെ മാത്രം
വെളിച്ചം കാട്ടുന്നതും
നിലക്കാത്ത ഭ്രമണത്തില്‍
പ്രപഞ്ചം തളരാത്തതും
ന്യായാധിപനറിയുന്നില്ല

നീതി കൊണ്ടു
ശരിയുടെ ശിരസ്സറുത്ത്
തെറ്റ്നു
മുഖം തീര്‍ത്ത്
വാക്കുകള്‍‍ കൊണ്ടു
ശവദാഹം ചെയ്തു
ഭരിക്കയാണ‍വര്‍........

1 comment:

siva // ശിവ said...

നല്ല വരികള്‍...